തള്ളേ കലിപ്പ്‌... ഹല്ല... കല്യാണം

കാക്ക കരയുന്നത്‌ കേട്ടാണ്‌ വെളുപ്പാന്‍ രാവിലെ ഉറക്കമുണര്‍ന്നത്‌. കണ്ണു തുറന്നു നോക്കുംപോള്‍ നമ്മുടെ പെണ്ണുമ്പിള്ള വെട്ടുകത്തിയും പിടിച്ചു നില്‍ക്കുന്നു. അയ്യൊ എന്നെ കൊല്ലല്ലെ ഞാന്‍ ഒരു പാവമാണെ! എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു പക്ഷെങ്കി കൊരവള്ളിയില്‍ നിന്നും ഒച്ച പുറത്തേക്കു വരുന്നില്ല.

ബ്‌ഭാര്യ: ദെ ഏട്ടാ ഇതൊന്നു പൊട്ടിച്ചു തര്വൊ?

അപ്പഴാ മറ്റെ കൈയിലിരിക്കുന്ന ത്യേങ്ങ്യാ ഞാന്‍ കണ്ടത്. എന്റെ ശ്വാസം നേരെ വീണു. ഇതു ചീളു കേസല്ലേ ... അവധി ദിവസായോണ്ട്‌ ഞെരിപ്പായിട്ട്‌ ഉറങ്ങാം എന്നാ നിരൂവിച്ചത്‌ ചെല്ലക്കിളി അതിനും തമ്മസിക്കില്ലെ എന്നു കേട്ടുംകൊണ്ട് ഞാന്‍ എണീറ്റു.

ബ്‌ഭാര്യ: ഇതൊന്ന് പൊട്ടിച്ചു തന്നെ. ഇനിപ്പം ഒറങ്ങാനൊന്നും നില്‍ക്കണ്ട. പന്ത്രണ്ട്‌ മണിക്കു കല്യാണത്തിനു പോകാനുള്ളതാ.

ഞാന്‍: അതിനു മണി ഇപ്പം യാഴ‌ല്ലെ ആയോള്ളു. ഇപ്പഴേ ആഡിറ്റാറിയത്തില്‍ ചെന്നാല്‍ പാചകക്കാരാണെന്നു നിരൂവിക്കും

ബ്‌ഭാര്യ: വൊ!! അതിനി നാളെയെ പറ്റു. മണി പത്തരയായി. ദേ വാച്ചിലോട്ട് നോക്ക്‌. വേഗം പോയില്ലെങ്കില്‍ കല്യാണം കൂടാന്‍ പറ്റില്ല. ഞാന്‍ വാച്ചിലോട്ടു നോക്കിയപ്പഴാണു കളിതമാശ. ഓളു പറഞ്ഞതു ഒള്ളതു തന്ന. കുറച്ചുകാലമല്ലെ ആയുള്ളു എന്റൂട പൊറുക്കാന്‍ തുടങ്ങിയിട്ട്...
നല്ല പൊളപ്പനായിട്ട് തിന്നാംന്നു വച്ചാണു ഞാന്‍ കല്യാണത്തിനു പോകാം എന്നു തമ്മസിച്ചതു എന്നു പാവത്തിനു അറിഞ്ഞൂടല്ലോ!
ഞാന്‍ ടക്കന തേങ്ങ്യ പീസ് പീസ്‌ ആക്കി കൊടുത്തു. ആദ്യക്കൊ പാളിയെങ്കിലും ഇപ്പം അവളു ഞെരിപ്പായിട്ട് ഭക്ഷണം ഒണ്ടാക്കും കേട്ട. നമ്മളൂട ഒന്നു വിസിലടിക്കണം. അത്രെള്ളു ... അതു ചീള്‌കേസല്ലെ.

എന്തരായാലും അവളുടെ തോഴന്മാരുട കല്യാണം കൂടാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്റെ കാര്യം കൊസ്രാക്കൊള്ളിയാവും എന്നറിയാവുന്നതുകൊണ്ട്‌ അഫിമുക സംഭാഷണം മതിയാക്കി ഞാന്‍ വേഗം എണീറ്റു.

"ഇപ്പഴെങ്കിലും എത്തിയല്ലൊ.. ഭാഗ്യം താലികെട്ടുന്നെ ഉള്ളു." ഞങ്ങള്‍ രണ്ടുപേരും വരുന്നതു കണ്ട ഒരു ചെല്ലക്കിളി പറഞ്ഞു. ഇല്ലോളം താമസിച്ചേന്നും വച്ച് ചെല്ലക്കിളി എന്തേരു കലിപ്പിക്കണതു എന്നു ചോയിക്കണം എന്ന് നിരൂവിച്ചെങ്കിലും എന്തേനു സുഖങ്ങളൊക്കെ തന്നെന്നു കേട്ടു. അല്ല അതാണല്ലോ അതിന്റെ ഒരു മൊറ യേത്‌? അക്കനങ്ങു പോയപ്പം പതിയെ ഞാന്‍ ഓളൊടു കേട്ട് "ഞെരിപ്പാണല്ല...യേതു ഈ സിലിമാ നടി?

മ്മ് മ്മ് അങ്ങു ചെല്ല് അവളുടെ ഭര്‍ത്താവു പോലീസിലാ!!

ആര്‍ണ്ണീഷ്‌ മട്ടിലൊള്ള ആ നടപ്പു കണ്ടപ്പഴെ തോന്നി ചെല്ലും വിളീം ഒള്ള എനമാണെന്നു അതാ കേട്ടെ. ഞാന്‍ പെതുക്ക പ്ലേറ്റ് മാറ്റി. ഒരു പയിനായിരം ചെല്ലക്കിളികളുണ്ട് ഈ ഉലകത്തില്‌ പക്ഷെങ്കി എല്ലാം വെടിപ്പായിട്ടു കെട്ടിയതാ... ഇതു പങ്കം തന്നെ കേട്ടാ! ചെല്ലക്കിളികളുടെ എടെ കിടന്നു വെരവാല്ലോന്നു നിരൂവിച്ചാ കല്യണത്തിനു പോണം എന്നു പറഞ്ഞപ്പം ഞാന്‍ വിസിലടിച്ചതു. ഇതു കന്നംതിരുവായിപ്പോയി. ആ ഇനി ഇപ്പം ടഫറി ആകാം. അതാകുമ്പം അടുത്തു നിന്നു കളി കാണെം ചെയ്യാം മൊട കണ്ടാ എടപേടെം ചെയ്യാം.

വിചാരിച്ച അത്രേം പൊളപ്പനായില്ലെങ്കിലും പെണ്ണും ചെക്കനും മുറ്റ്‌ തന്ന കേട്ടാ. ഒരെ ക്ലാസ്സിലിരുന്നു ലവ്വടിച്ചതാണെന്ന്‌ ഒരക്കന്‍ പറഞ്ഞ്‌. ഞാന്‍ ഓരോന്നു നിരൂപിച്ചിരുന്നപ്പഴേക്കും അടുത്ത കലാപരിപാടിക്ക്‌ സമയമായി.

എന്റൂട ഒരുമിച്ച്‌ നില്ല്‌ അല്ലെങ്കില്‍ അകത്തു കേറാന്‍ പറ്റത്തില്ല. തിരോന്തരത്തെ അക്കന്മാര്‍ക്കൊക്കെ കലിപ്പ്‌ വരുന്നത് കല്യണച്യോറ്‌ തിന്നാന്‍ പോകുമ്പഴാണ്‌. അവരുടെ ഇടയിലെങ്ങാനും ആയിപ്പോയാ പിന്നെ പെറ്റ തള്ള കണ്ടാ സഹിക്കൂല.

ആദ്യം തന്ന ച്യോറക്ക ഞാന്‍ പരിപ്പും പപ്പടോം ഇല്ലോളം നെയ്യും കൂട്ടീ വേഗം കഴിച്ചു തീര്‍‌ത്ത്‌. വെളമ്പുകാരൊന്നും ശരിയല്ല. ടക്കന ടക്കന നിക്കേണ്ട സമയത്ത്‌ .. എന്തരണ്ണാ വേഗം ച്യോറ് കൊണ്ടുവരീന്നു. എന്തരണ്ണാ നിരൂപിക്കണത്‌ ..പോയിട്ട് നൂറുകൂട്ടം പണിയൊള്ളതാന്നു.
ദേ വിളിക്കണ്‌ മൊവീലില്‌ ..നമ്മള അടുത്ത തോഴന്‍ തന്ന കേട്ടാ.. ഞാനെടുക്ക്വ്വോ ..തള്ളേ നെനക്കു തെറ്റിയെടെ മച്ചൂ... ആദ്യം ച്യോറ് പിന്ന പേശ്‌... അണ്ണോയ്‌ ...

സാമ്പാറിനു ഇത്തിരിപ്പോലം ഉപ്പ്‌ കൂടിപ്പോയി എന്നാലും കലിപ്പില്ല. ഇല്ലോളം പച്ചടിം ബോഞ്ചി അച്ചാറും കൂടി ആയപ്പോ മുറ്റായി.

ഏട്ടാ കുറച്ചേ കഴിക്കു..ആള്‍ക്കാരൊക്കെ നോക്കുന്നു... വയറു ഏട്ടന്റെ തന്നെയാ അതും മറക്കല്ലേ!

എടിയേ നീ അങ്ങനെയൊക്കെ നിരൂവിക്കേണ്ട കാര്യം എന്തര്‌? വിളിച്ചിട്ടല്ലെ നമ്മളു വന്നത്? ഇന്റ്‌റ്ല്ല് ആയിട്ടേള്ള്‌ അപ്പഴേ കലിപ്പിക്കാതെടെ... അടപ്പായസത്തിനു ഇത്തിരി ഇനിപ്പു കൂടുതലാ കേട്ടോ. നിനക്കു വേണ്ടേങ്കില്‍ ഞാന്‍ കഴിക്കാം. പാല്‍പ്പായസം വരുന്നു. ഓ.. അപ്പം കടലപ്പായസം ഇല്ലല്ലേ പങ്കം തന്നണ്ണാ .. ഇനി ഒരു പെങ്കൊച്ചുകൂടി ഒണ്ടെന്നും വച്ച് നമ്മക്കു ഒരു പിടി ച്യോറ് തരുന്നേലു പിശുക്കണ്ടായിരുന്നു.
ബോഞ്ചി അച്ചാറുകൂട്ടി കഴിച്ചാല്‍ പാല്‍ പായസത്തിന്റെ മത്ത്‌ കലിപ്പിക്കത്തില്ല.
എടാ പയലേ ച്യോറു താട..പുളിശ്ശേരിയുടെപൂളികൂടിപ്പോയതു അവിയലു കൊണ്ടു ചീളായിട്ടു മാനേജു ചെയ്തു.

ദേ പിന്നെം വിളിക്കണു മൊവീലില്‌. ഇവനെന്താ എന്നെ ച്യോറ്‌ കഴിപ്പിക്കാതിരിക്കാന്‍ താറുടുത്തെറങ്ങിരിക്കുവാണോ? മച്ചൂ നിനക്കു കളം മാറിപ്പോയെടെ.

ടേയ്‌ ടേയ്‌ .. പെതുക്ക പെതുക്ക.. ഓടാതെ.. മോരുംവെള്ളം ദാ ഈ ഡവറ നെറച്ച്‌ ഒഴി. രസം ഇതിലും. ഇത്രെം അക്ക ആയ സ്‌ഥിതിക്ക് ഇനി ആ പഴോം കൂടി കഴിച്ചേക്കാം. നിനക്കു പാളെംതോടന്‍ ഇഷ്ടമല്ലല്ല്‌.... എടിയെ ആ ബോഞ്ചിക്കായ എടുക്കാന്‍ മറക്കല്ല്‌ വീട്ടിപ്പോയി ബോഞ്ചിവെള്ളം കുടിക്കാം.

പോകാന്‍ തുടങ്ങിയപ്പം പെണ്‍കൊച്ചിന്റ അപ്പന്‍ വിളിച്ചുകൊണ്ട്‌ പോയി അവരുടെ കൂടെ നിര്‍ത്തി ടക്കന ഒരു ഫോട്ടം പിടിച്ചു. മുറ്റനായി എന്നാ അണ്ണന്‍ പറഞ്ഞെ. അണ്ണന്റെ ഓരോ കളിതമാശ.

ആല്‍ബത്തില്‍ വക്കാനാണെന്നാ പയലു പറഞ്ഞതു. എന്തരായാലും കൊള്ളാം. പക്ഷെങ്കി എനിക്കു ഇപ്പം ഒരു തമിശയം അവളുടെ വേറെ തോഴന്മാരുടെ കല്യാണം ഒന്നും പിന്നെ ഇതുവരെ നടന്നില്ലെ?

Comments

  1. ദീപക്കണ്ണാ..
    പൊളപ്പന്‍...

    “തിരോന്തരത്തെ അക്കന്മാര്‍ക്കൊക്കെ കലിപ്പ്‌ വരുന്നത് കല്യണച്യോറ്‌ തിന്നാന്‍ പോകുമ്പഴാണ്‌. “
    അതിന് നൂറില്‍ നൂറ്റൊന്ന് മാര്‍ക്ക്.. :)

    പങ്കം തന്നണ്ണാ.. :)

    ReplyDelete
  2. എന്റണ്ണാ... കലിപ്പ് എഴുത്തുകള് തന്നെ കേട്ടാ.

    തിരോന്തരം ഫാഷ കിടു. :)

    ReplyDelete
  3. എന്ത്രപ്പി ഇത്. തിരോന്തരം ഫാഷ തന്നെ...
    കൊള്ളാം.

    ReplyDelete
  4. ധനേഷ്‌ : പല കല്യാണങ്ങള്‍ക്കും ആ കലിപ്പ് ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ്‌. പ്രത്യേകിച്ചും സിറ്റിയില്‍. വയറു വാടക്യ്ക്കു എടുത്തു വരുന്ന പലരും ഒന്നിനു മേല്‍ ഒന്നായി പരാതി പറയുകയും പറയുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കുകയും ചെയ്യുന്നതും കാണുമ്പോഴോക്കെ കരുതിയിരുന്നു എന്നെങ്കിലും ഇങ്ങനെയൊന്നു പോസ്റ്റണമെന്ന്‌ :-) ആദ്യാഭിപ്രായത്തിനു നന്ദി.

    ശ്രീ: സാധാരണ തോന്നിയതു പോലെ എഴുതുകയാണ്‌ പതിവ്‌. പക്ഷെങ്കി ഇത്തവണ ഇല്ലോളം ഹോംവര്‍ക്കു ചെയ്തിരുന്നു. :-) മോശമായില്ല എന്നറിയിച്ചതില്‍ സന്തോഷം.

    പട്ടേപ്പാടംറാംജി: പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ തന്തോയം അറിയിക്കുന്നു :-) വന്നതിനും വയിച്ചതിനും കമന്റിയതിനും നന്ദി.

    ReplyDelete
  5. തള്ളേ......പൊളന്നു തള്ളി......

    russelgnath@gmail.com
    യെന്തിരു ചെറഞ്ഞു നോക്കണത്...യിത് യെന്‍റെ യൈഡി..

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍