Posts

Showing posts from June, 2010

സോസ്സ് ബോട്ടില്‍

Image
" ബുര്‍ജ്ജ് അല്‍ അറബില്‍ " ഒരു ദിവസം വൈകുന്നേരം വെറുതെ ചായ കുടിക്കാന്‍ കയറിയതാ .. അവിടിരുന്ന സോസ്സിന്റെ കുപ്പി എനിക്ക് ' ക്ഷ ' ബോധിച്ചു .. ഞാനിങ്ങടിച്ചുമാറ്റി.. അതിലൊന്നു സോയ സോസ്സും മറ്റേതു ചില്ലി അല്ല.. ആ... എന്തോ ഒരു സോസ്സ്‌.. ഈ പച്ചമുളകൊക്കെ വിനീഗരില്‍ ഇട്ടു വച്ചിരിക്കുന്ന ആ ..അതു തന്നെ .. (രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പെടുത്ത ചിത്രം. കുഞ്ഞമ്മയുടെ മകളുടെ എന്‍‌ഗേജുമെന്റ്‌ ദുബായില്‍ വച്ചായതുകൊണ്ട് എനിക്കും ദുഫായി കാണാമ്പറ്റി. കൂട്ടത്തില്‍ അങ്കിളിനെ സോപ്പിട്ട് ബുര്‍ജ്ജ് അല്‍ അറബും)

ബേക്കല്‍ കോട്ട

Image
ഞാനും എന്റെ നല്ലപാതിയും കൂടി കുറച്ചുനാള്‍ മുമ്പ് ബേക്കല്‍ കോട്ട സന്ദര്‍ശിച്ചപ്പോള്‍ എടുത്തത്... 

ആകാശത്തൊരു ചിലന്തി വല

Image
എറണാകുളം ഒബിറോണ്‍‌ മാളിന്റെ ഉള്ളില്‍ നിന്നൊരു ആകാശക്കാഴ്ച്ച.

ശ്രീ. പ്രദീപ്‌ പേരശന്നൂരിന്റെ "എന്റെ കഥകള്‍‌ ‍‌" എന്ന ബ്ലോഗ്‌

ബൈക്കില്‍ നിന്നും വീണതുകൊണ്ട്‌ മൂന്നു നാലു ദിവസമായി കട്ടിലില്‍ തന്നെ കിടപ്പാണ്‌. ബൂലോകത്തു മേഞ്ഞുനടക്കുകയാണെന്നു പറഞ്ഞാല്‍ കള്ളമായിപ്പോകും. ശരിക്കും അറമാദിക്കുകയാണെന്നു തന്നെ പറയണം. അങ്ങനെ അറമാദിച്ചു കോണ്ടിരിക്കുന്നതിനിടയിലാണ്‌‌ ശ്രീ. പ്രദീപ്‌ പേരശന്നൂരിന്റെ " എന്റെ കഥകള്‍‌ " എന്ന ബ്ലോഗിലെത്തിയതു. ജീവിതമാകുന്ന തീച്ചൂളയില്‍ നിന്നും വാ‌ര്‍‌ത്തെടുത്ത ഒരു പിടി അനുഭവക്കുറിപ്പുകള്‍‌. എല്ലാം ഒറ്റയിരുപ്പിനു അല്ല ഒറ്റകിടപ്പില്‍ വായിച്ചുതീര്‍‌ത്തു. പലതും പലരേയും പ്രകോപിപ്പിച്ചിരിക്കുന്നു എന്നു കമന്റുകളില്‍ നിന്നു മനസ്സിലായി. പക്ഷെ അതൊന്നും ശ്രീ. പ്രദീപിനെ എഴുത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. പ്രകോപനങ്ങളൊക്കെ കാറ്റില്‍‌ പറത്തി അദ്ദേഹം ഇപ്പൊഴും അനുസ്യുതം ഒരേ ശൈലിയില്‍ ഏഴുത്തു തുടരുന്നു. അദ്ദേഹത്തിന്റെ ഓരോ പോസ്റ്റിലും കമന്റിടുക എന്നത് ശ്രമകരമായിരിക്കും എന്ന തോന്നാലാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം. ഞാനിതുവരെ വായിച്ച ബ്ലോഗ്ഗുകളില്‍‌ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ആഖ്യാനശൈലിയാണ്‌ ശ്രീ. പ്രദീപിന്റെതു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍‌ വളരെ "ബോള്‍ഡായ" ഒരു എഴുത്തുകാരന്‍. ഹിറ്റ്‌‌കൗണ്ട

ശംഖും‌മുഖത്തെ ഒരു സായാഹ്നം

Image
ഒരു വേനല്‍ക്കാല ഒഴിവുദിനത്തിലെടുത്ത ചിത്രം

ഉറക്കം

ഉറക്കം അയാള്‍ക്കെന്നും ഒരു ഹരമായിരുന്നു. കുഞ്ഞുന്നാളില്‍ അതായാളോട് ആദ്യം പറഞ്ഞത് അയാളുടെ അമ്മയായിരുന്നു. മുലകുടിച്ചുകൊണ്ടിരിക്കുമ്പോള്‍പോലും അയാള്‍ ഉറങ്ങുമായിരുന്നത്രെ. നഴ്സറിക്ലാസുകളിലെ ടീച്ചര്‍മാര്‍ പലവട്ടം അയാളുടെ സ്കൂള്‍ ഡയറിയില്‍ അതേ കാര്യം ആവര്‍ത്തിച്ചു. സ്കൂള്‍ പി.ടി.എ മീറ്റിങ്ങുകളില്‍ അയാളുടെ ഉറക്കം പലപ്പോഴും ചര്‍ച്ചാവിഷയമായി. കോളേജ്‌ കലോല്‍ത്സവത്തിന്റെ ബഹളങ്ങള്‍ക്കിടയിലിരുന്ന്‌ അയാളെങ്ങനെ ഉറങ്ങുന്നുവെന്ന്‌ സഹപാഠികള്‍ പലപ്പോഴും അത്ഭുതപെട്ടിരുന്നു. പകല്‍ ഉറങ്ങാനുള്ള സൗകര്യത്തിനാണ്‌ പഞ്ചായത്തിലെ ക്ലാ‌ര്‍ക്കിന്റെ പണി അയാള്‍ ഉപേക്ഷിക്കാത്തത്‌ എന്നാണ്‌ നാട്ടുകാ‌ര്‍ക്കിടയിലെ സംസാരം. ഇങ്ങനെ ഉറങ്ങാതെ എന്നെ അല്പ്പം സഹായിച്ചാലെന്താ എന്നു ഭാര്യ പലപ്പോഴും പരാതിപ്പെട്ടിരുന്നു. അഛനെങ്ങനാ ഇങ്ങനെ ഉറങ്ങുന്നെ എന്നായിരുന്നു മക്കളുടെ സംശയം. ഈ അപ്പൂപ്പന്‍ എപ്പഴും ഉറക്കമാ എന്നാണ്‌ ചെറുമക്കളുടെ പരാതി. പരിഭവങ്ങളും പരാതികളും അയാളെ എന്നും വേദനിപ്പിച്ചിരുന്നെങ്കിലും ആ ശീലം ഉപേക്ഷിക്കാന്‍ അയാള്‍ക്ക് കഴിഞിരുന്നില്ല. നാളെ നമ്മുടെ ചെറുമകന്‍ അമേരിക്കയിലേക്കു പോവുകയാണെന്നു ഭാര്യ ഓ‌ര്‍മ്മിപ്പിച്ചപ്പോള്‍ എന്തായാ

പുതിയ വാര്‍ത്തകള്‍