Posts

Showing posts from February, 2010

ഒരു കൂതറ സംശയം

ഇന്നു താമസിച്ചാണ്‌ ഒഫ്ഫിസില്‍ നിന്നും ഇറങ്ങിയതു. തെറ്റിദ്ധരിക്കരുതു ... ജോലി ഉണ്ടായാലും ചെയ്യാത്തതു കൊണ്ടല്ല, കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ ഒന്നു കേറി. അതു നോണ്‍‍സ്റ്റോപ്പ് ആണെന്നു അറിയില്ലായിരുന്നു. എല്ലാ ബോഗീലും കയറി വന്നപ്പോഴേക്കും ഒരു സമയമായി. ഭാര്യ ഇന്നെന്താ അവിടെ താമസിക്കാന്‍ പോകുവാണോ എന്നു ചോദിച്ചു മൊബൈലില്‍ വിളിച്ചപ്പോഴാ സ്ഥലകാലബോധം വന്നത്‌ (സാമ്പത്തിക മാന്ദ്യം വന്നേ പിന്ന ദിവസം ആറു മണിക്കൂറെങ്കില്ലും ബ്ലോഗ്‌ വായിച്ചിരിക്കണം എന്നാ "എച്ചാറിന്റെ" കല്ലേപിളര്‍ക്കുന്ന ആഞ്ജ. അതുകാരണം താമസിച്ചു വരുന്നത് കോമ്പന്‍‌സേറ്റ്‌ ചെയ്യാന്‍ നേരത്തെ പോകാന്‍ ഇപ്പോള്‍ പറ്റാറില്ല എന്നതും ഒരു കാരണമാണ്‌. പോരെങ്കില്‍ അഴ്ചയില്‍ നാല്പ്പതു മാണിക്കുര്‍ എന്ന ഒരു സബ്ബ് ക്ലോസും) എന്തായാലും താമസിച്ചു ഇറങ്ങിയതുകൊണ്ട്‌ ആണല്ലൊ ഇങ്ങനേ ഒരു സംശയം ഉണ്ടയായതു ഛെ .. ഉണ്ടായതു. ടെക്നൊപാര്‍ക്കില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ടാക്സ്‌ കൊടുക്കുന്നവരായതുകോണ്ടും ശ്വാസം വിടാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യുന്നവന്മാരായതിനാലും (മൂത്രം ഒഴിക്കാന്‍ പോകുമ്പോഴും ലാപ്പ്ടോപ്പും കോണ്ടുപോകുന്നവന്മാരും ഉണ്ട്. അതു ഞാന്‍ ഇവിട

ക്ഷേത്രവിചാരം - കൂനമ്പായിക്കുളം

പ്രശാന്തസുന്ദരമായ ഒരു ഗ്രാമപ്രദേശമാണ്‌ കൊല്ലം ജില്ലയിലെ കൂനംമ്പായിക്കുളം. പള്ളിമുക്കില്‍ നിന്നു ഏകദേശം ഒരു കിലോമീറ്റര്‍ വടക്കായാണു കൂനമ്പായിക്കുളത്തമ്മ എന്ന പേരില്‍ പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ്‌ ഞങ്ങള്‍ക്ക്‌ അവിടെ പോകാനുള്ള ഭാഗ്യം സിദ്ധിച്ചത്‌. പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതുമായ വിവരങ്ങള്‍ ഇവിടെ പങ്കുവയ്‌‌ക്കുന്നു. കൊല്ലം റെയില്‍വേസ്റ്റേഷനില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ ദൂരം തിരുവനന്തപുരം ഭാഗത്തേക്കു സഞ്ചരിച്ചാല്‍ പള്ളിമുക്കിലെത്താം. സൂപ്പര്‍ ഫാസ്റ്റ്‌ ഉള്‍പ്പെടെയുള്ള എല്ലാ ബസ്സുകള്‍ക്കും പള്ളിമുക്കില്‍ സ്റ്റോപ്പുണ്ട്‌. രാവിലെ തിരുവനന്തപുരത്തു നിന്നു വേണാട് എക്സ്‌പ്രെസ്സില്‍ കൊല്ലം റെയില്‍വേസ്റ്റേഷനില്‍ എത്തിയാല്‍ ഒരു ഓട്ടോയില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ 50 രൂപയുടെ ചിലവേ ഉള്ളു. വലിയ കൂനമ്പായിക്കുളത്തമ്മ, കൊച്ചു കൂനമ്പായിക്കുളത്തമ്മ എന്നീ പേരുകളില്‍‌ ഭദ്രകാളി ദേവീ ആണു ഇവിടെ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നത്‌. രണ്ടു ക്ഷേത്രങ്ങ‍ളും പ്രധാന റോഡിന്റെ ഇരുവശത്തുമായി നടക്കാവുന്ന ദൂരത്തിലാണു സ്ഥിതി ചെയ്യുന്നതു. "മഹാ കാര്യസിദ

പുതിയ വാര്‍ത്തകള്‍